Tuesday, November 3, 2015

ഒന്നു മനസ്സിലാക്കുക...

published on june 12, 2015

ഭാരതസൈന്യത്തിന്റെ ചരിത്രത്തിൽ, ഇവൻ ഈ കുറിപ്പെഴുതുന്ന ഈ നിമിഷം വരെയും നാം ഒരു രാജ്യത്തേക്കും അങ്ങോട്ടു കയറി ആക്രമിച്ച ചരിത്രമില്ല. കഴിഞ്ഞ ഗവൺമെന്റിന്റെ ഭരണകാലത്ത് തീവ്രവാദികൾ നമ്മുടെ രാജ്യത്തു വന്നു, നമുക്കു കാവൽ നിന്ന ജവാന്റെ തലയറുത്തു കൊണ്ടു പോയി. അറുത്തെടുത്ത തല പോലുമില്ലാതെ, കേവലം കബന്ധങ്ങൾ സംസ്കരിക്കാനായി വിട്ടുകൊടുത്ത ഹിജഡകളായിരുന്നു അന്നീ രാജ്യം ഭരിച്ചിരുന്നത്. പകരം, പാകിസ്ഥാനുമായി ക്രിക്കറ്റു കളിക്കാനില്ലെന്നു പറഞ്ഞു പ്രതിഷേധിച്ച ആഗോള ഷണ്ഡത്വം. കോടിക്കണക്കിനു ഭാരതമക്കളുടെ മുഖത്തു മലവിസർജ്ജനം നടത്തിയ നടപടി. അത് എക്കാലത്തെയും ഭാരതസൈനികചരിത്രത്തിലെ ജുഗുപ്സാവഹമായ ഒരു സംഭവമായി ആത്മാഭിമാനമുള്ളവന്റെ മനസ്സിൽ തങ്ങി നിൽക്കും.

ഇന്ന്‌, നമ്മുടെ രാജ്യത്തു കടന്നു വന്ന് 18 ജവാന്മാരെ കൊലചെയ്ത്, അതിർത്തിക്കപ്പുറത്തെ സുരക്ഷിത താവളത്തിൽ പോയി ഉല്ലാസപൂർവ്വം കഴിഞ്ഞ ഒരുത്തനും ബാക്കിയില്ല. ഇവിടെ വന്ന് അക്രമം കാണിച്ചിട്ട് എവിടെപ്പോയൊളിച്ചാലും തേടിപ്പിടിച്ചു വകവരുത്തുവാനുള്ള തന്റേടവും, ന്യായവും ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായ ഭാരതത്തിനുണ്ട്. സർവ്വോപരി, രാജ്യത്തിനു വേണ്ടി കുറേപ്പേർ കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ, അവരുടെ ശരീരം അഗ്നിയേറ്റുവാങ്ങുന്നതിനു മുൻപേ തന്നെ അതിന്‌ ഉചിതം ചോദിക്കുവാനുള്ള ധാർമ്മികബാദ്ധ്യത, അവരുടെ സഹോദരങ്ങളായ ഓരോ സൈനികനും, അവരെ നയിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിക്കും, സർവ്വസൈന്യാധിപനായ രാഷ്ട്രപതിക്കുമുണ്ട്. ആ ധർമ്മബോധം ഇതിനു മുൻപുണ്ടായിരുന്നവർക്ക് ഇല്ലാതെ പോയതിനു പിന്നിൽ, വിദേശചാരന്മാർക്ക് അടിയറവച്ച തങ്ങളുടെ സിംഹാസനങ്ങളായിരുന്നോ, അതോ പുരുഷനു പറഞ്ഞിട്ടില്ലാത്ത ഭീരുത്വമായിരുന്നോ എന്നു മാത്രം ചിന്തിച്ചാൽ മതി.

ഒളിച്ചും പാത്തും നുഴഞ്ഞു കയറിയല്ല ഭാരതത്തിന്റെ ധീരപുത്രന്മാർ ആ തീവ്രവാദികൾക്ക് നരകത്തിന്റെ കോട്ടവാതിൽ തുറന്നു കൊടുത്തത്. കൃത്യമായ സൈനികനടപടികളിലൂടെ തന്നെയായിരുന്നു. ലോകചരിത്രത്തിൽ, ഇസ്രായേലിന്റെ തീവ്രവാദവിരുദ്ധ കമാണ്ടോ ഏജൻസിയായ ‘mistaravim’ പോലെയുള്ള സംഘടനകൾ, ഒരു പക്ഷേ mistaravim മാത്രം ചെയ്തിട്ടുള്ള, ചെയ്യാറുള്ള നടപടി. അമേരിക്ക, ബിൻ ലാദനെ ഇത്തരത്തിൽ പിടി കൂടിയിട്ടുള്ളതും ഇക്കൂട്ടത്തിൽ ഓർക്കാം.

ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തിനു തങ്കപ്പതക്കം ചാർത്തിയ ഈ സൈനിക നടപടിയെ വിമർശിക്കുന്നവർ ഒന്നു പറയുക, അയൽവാസി ഒരു കാരണവുമില്ലാതെ നിങ്ങളുടെ വീട്ടിൽ കയറി വന്ന് നിങ്ങളുടെ സഹോദരനെ കൊന്നിട്ടു പോയാൽ, അവന്റെ വീട്ടിലേക്കു ഞാൻ പോകില്ല എന്നു പറഞ്ഞു നിങ്ങൾ അടങ്ങിയിരിക്കുമോ?

എന്റെ രാജ്യം സർവ്വതന്ത്രസ്വതന്ത്രയായ പരമാധികാര രാഷ്ട്രമാണ്‌. അവിടെ അധിവസിക്കുന്ന കോടിക്കണക്കായ ജനങ്ങളുടെ ക്ഷേമത്തോടൊപ്പം, അയൽരാജ്യങ്ങൾക്കും നൻമചെയ്യുന്ന, വസുധൈവകുടുംബകമെന്ന ഭാരതീയ ധർമ്മബോധത്തെ ചിന്തയിലും പ്രവർത്തിയിലും സ്വീകരിച്ച ഒരു പ്രധാനമന്ത്രിയും, ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാനബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന സുശക്തമായ ഒരു സൈന്യവും നമുക്കുണ്ട്. ആരോഗ്യകരവും, ഊഷ്മളവുമായ നയതന്ത്രബന്ധങ്ങൾ അയൽരാജ്യങ്ങളുമായി നാം വച്ചു പുലർത്തുന്നുണ്ട്. അവിടെ ലോകജനതതിയുടെ പൊതുശത്രുക്കളായ തീവ്രവാദികൾ കടന്നു വന്നാൽ, അവർ പോകുന്ന വഴി പോയി തീർത്തുകളയാനുള്ള തന്റേടവും കരുത്തും എന്റെ നാടിനുണ്ട്. അങ്ങോട്ടു കയറി എന്റെ സൈന്യം നൽകുന്ന ശിക്ഷയേറ്റു വാങ്ങാൻ താൽപര്യമില്ലാത്തവർ ഇങ്ങോട്ടു നുഴഞ്ഞു കയറി അക്രമം നടത്താതിരിക്കുക എന്നതു മാത്രമാണ്‌ ഏക പ്രതിരോധമാർഗ്ഗം.

കൃത്യവും, നിശിതവുമായ പ്രതികരണമുണ്ടായപ്പോൾ, തീവ്രവാദമനസ്സുള്ള മുഷറഫിനെപ്പോലെയുള്ളവർ അണുവായുധമെന്നും, ആക്രമണമെന്നും മറ്റും പുലമ്പിത്തുടങ്ങിയത് നാം ആർജ്ജിച്ച കരുത്തിന്റെയും, സ്വയം പ്രതിരോധ സംവിധാനങ്ങളുടെയും പേരിലുള്ള നടുക്കവും, അസ്വസ്ഥതയും, ഉള്ളു കിടുങ്ങുന്ന ഭയവുമാണെന്നു നമുക്കു തിരിച്ചറിയാം. അവരോടും ഒന്നു മാത്രമേ പുഞ്ചിരി തൂകിക്കൊണ്ട് ഉപദേശിക്കാനുള്ളൂ, അങ്ങോട്ടു കിട്ടണ്ട എന്നുണ്ടെങ്കിൽ ഇങ്ങോട്ടു മാന്തിക്കൊണ്ടു വരാതിരിക്കുക.

എന്റെ നാടിനു ജീവൻ സമർപ്പിച്ച ഓരോ സൈനികന്റെയും മക്കൾക്ക് ഇനി തലയുയർത്തി നടക്കാം. അവരുടെ പിതാക്കളുടെ ചിതയടങ്ങുന്നതിനു മുൻപേ, ഈ ചതി ചെയ്തവർ നരകത്തിലെത്തി. അവർക്ക് - ഭാരതീയന്‌ - ചോദിക്കാനും പറയാനും, അവരെ സംരക്ഷിക്കാനും ആണൊരുത്തൻ നെടുനായകത്വം വഹിക്കുന്ന ഒരു ഗവൺമെന്റും, ഉരുക്കു കോട്ട പോലെ ഒരു മഹാസൈന്യവുമുണ്ട്.

വന്ദേ മാതരം

No comments: