Tuesday, November 3, 2015

‘ശ്രീ’ റബ്ബിനും ലീഗിനും അശ്രീകരമാണോ?

ഭാരതത്തിൽ ഇന്ന് പൊതുവിൽ വ്യക്തികളുടെ പേരിനോടൊപ്പം ആദരസൂചകമായി ചേർക്കുന്ന വാക്കാണ്‌ ശ്രീ, ശ്രീമാൻ, ശ്രീമതി തുടങ്ങിയവ.

ശ്രീ എന്ന വാക്ക് പൂർണ്ണമായും തന്ത്രശാസ്ത്രത്തിൽ നിന്നുത്ഭവിച്ചതാണ്‌. പ്രണവം അഥവാ ഓംകാരത്തെ പുരുഷബീജമന്ത്രമായും, ഹ്രീംകാരത്തെ സ്ത്രീബീജമന്ത്രമായും ഗണിച്ചു പോരുന്നു. അതായത് ഓംകാരം ശിവനും, ഹ്രീംകാരം ശക്തിയുമെന്നു സാരം.

വ്യക്തികളെ അഭിസംബോധന ചെയ്യുമ്പോൾ നാം ഉപയോഗിച്ചു വരുന്ന ശ്രീ ശബ്ദം ഹ്രീംകാരത്തിൽ നിന്നും ഉദ്ഭവിച്ചതാണ്‌. അഥവാ ഹ്രീംകാരം ലോപിച്ചാണ്‌ ശ്രീയുണ്ടായത്. മഹാലക്ഷ്മിയുടെ പര്യായമായും ശ്രീ ഉപയോഗിച്ചു വരുന്നു.

അതായത് പുരുഷശബ്ദത്തോടൊപ്പം ശ്രീ ശബ്ദം കൂടുമ്പോഴാണ്‌ പുരുഷൻ ആദരണീയനാവുന്നത്. എന്നു വച്ചാൽ സ്ത്രീയില്ലാതെ പുരുഷനില്ല, ശക്തിയില്ലാതെ ശിവനില്ല എന്ന തത്വം. സ്ത്രീയോടു കൂടി മാത്രമാണ്‌ പുരുഷൻ പൂർണ്ണതയിലെത്തുന്നത് എന്ന മഹദ്‌ദർശനമാണ്‌ ശ്രീ എന്ന പദം പുരുഷന്റെ പേരിനു മുൻപായി ആദ്യം ഉച്ചരിച്ചു കൊണ്ട് നാം ആവിഷ്കരിക്കുന്നത്. പുരുഷന്റെ പേരിനു മുൻപേ ആദ്യം ശ്രീശബ്ദം നൽകി സ്ത്രീയെ ആദരിക്കുക കൂടി ചെയ്തിരിക്കുന്നു.

ഇങ്ങനെയുള്ള തികച്ചും സനാതനധർമ്മത്തിൽ അടിസ്ഥാനമുള്ള, തന്ത്രജന്യമായ, ശാക്തേയസമ്പ്രദായത്തിലുള്ള ഉപാസനാപദ്ധതിയോടു വളരെ ചേർന്നു നിൽക്കുന്ന ശ്രീ എന്ന വിശേഷണത്തോടെ വിളിക്കപ്പെടുവാനും, അറിയപ്പെടുവാനും, ഹൈന്ദവോത്ഭവമായ നിലവിളക്കു കൊളുത്തുന്നതിൽ നിന്നും പിൻതിരിയുന്ന റബ്ബ് അടക്കമുള്ള ലീഗുകാർക്ക് പ്രശ്നം വല്ലതുമുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണ്‌ ഇന്നും പുറത്തു വരുന്ന ഫ്ലക്സുകളിലും, നോട്ടീസിലും, സർക്കാർ പരസ്യങ്ങളിൽപ്പോലും ഇപ്പോഴും ശ്രീ ചേർത്ത് ഇവരുടെ പേരുകൾ എഴുതുന്നത്? എന്റെ പേരിനോടൊപ്പം ഹിന്ദുക്കളുടെ ശ്രീ ചേർക്കണ്ടാ എന്നു പറയാനുള്ള ആർജ്ജവമുണ്ടോ ലീഗുകാർക്ക്? നിലവിളക്കിനേക്കാൾ ഹൈന്ദവതയോടു ചേർന്നു നിൽക്കുന്നതും, ഹൈന്ദവത മാത്രമായതുമാണ്‌ ശ്രീ. അതിനെയും വേണ്ടെന്നു വയ്ക്കൂ ആണത്തമുണ്ടെങ്കിൽ.

No comments: