Tuesday, November 3, 2015

ജനകീയ ഡോക്ടേഴ്സിലെ അഡ്‌മിൻസ് അറിയാൻ

Published on FB, Dated: May 1, 2015

Tagged to: Nami Tha​ Naiju Naj​ James Bright​ Krishnadas Pathiyil​ Jaya Prakashan​ Drabjith Puliyakkadi​ Arun Mangalath​DrVinod B Nair Ajith Kumar Narayanan​

Dinesh Din​ Sreekanth M Radhakrishnan​ Thomas Antony​ Jeevan Jacob​ Varghese KV​ @DrJacqueline Archangel Michael @Janitor FP @Sughosh Mitra

ജനകീയ ഡോക്ടർ എന്ന ഗ്രൂപ്പിലെ താഴെ പറഞ്ഞിരിക്കുന്നതു പോലെയുള്ള ചില തല്പര കക്ഷികളുടെ വിഷപാതത്തിന്‌ നിങ്ങൾ എല്ലാ പേരുടേയും മൗനാനുവാദവും, അംഗീകാരവും ഉണ്ടോ എന്നു കൂടി അറിയാൻ വേണ്ടിയാണ്‌ അഡ്മിൻസ് ആയ നിങ്ങളെ എല്ലാവരെയും (കഥാനായകൻ ഒഴികെ - അയാളെ ഇവിടേക്കു ക്ഷണിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഇന്നലെ തന്നെ ഒന്നും പറയാനില്ലാതിരുന്നതു കൊണ്ടാണല്ലോ തടിയൂരിയത്‌.) മെൻഷൻ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം, ഈ ഗ്രൂപ്പിന്റെ അഡ്‌മിൻമാരിൽ ഒരുവൻ (അയാളും ഡാക്കിട്ടർ ആണെന്നാണ്‌ വയ്പ്പ്)  സൗജന്യമായി ചികിത്സ ചെയ്യുന്ന ഒരു ആയുർവ്വേദ ചികിത്സകനായ വയോധികനെ ഉഡായിപ്പിന്റെ തമ്പുരാൻ എന്ന ശീർഷകത്തിൽ യാതൊരു അടിസ്ഥാനവുമില്ലാതെ അവഹേളിക്കുന്നതു കാണാൻ ഇടയായി. അതേ തുടർന്ന് അയാളുടെ ഉദ്ദേശശുദ്ധിയെ 100% സംശയിച്ചുകൊണ്ടു തന്നെ ഞാനടക്കം ചിലർ ചർച്ചയിൽ പങ്കെടുക്കുകയും ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ചില ചോദ്യങ്ങൾ അപ്പപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടു. ആ സമയം അവശേഷിച്ച കമന്റുകളെല്ലാം കൂടി ഇതാ ഈ പോസ്റ്റിനു തൊട്ടു മുൻപായി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാനം ഈ മഹാൻ ചെയ്ത പണി, ഗ്രൂപ്പിൽ നിന്നും ഈയുള്ളവനെ പുറത്താക്കി, ചോദ്യങ്ങൾക്കു വിരാമമിട്ടു എന്നതാണ്‌.

ഇന്നലെയാണ്‌ ഭിഷഗ്വരന്റെ ക്ലീൻ സ്യൂട്ടിനുള്ളിൽ കയറി നടക്കുന്ന ചിലരുടെയെങ്കിലും ഉള്ളിലെ ജീർണ്ണത ഒന്നു കൂടി തെളിവായി കാണാൻ ഇടയായത്. അസഭ്യമൊന്നും പറയാതെ, വ്യക്തിഹത്യ നടത്താതെ ഞാൻ നടത്തിയ പ്രസ്താവനകളോടൊന്നും പ്രതികരിക്കാനുള്ള ആർജ്ജവമില്ലാതെ ചോദ്യം ചോദിക്കുന്നവനിൽ നിന്നും ഒളിച്ചോടുന്ന ഭീരുത്വം. എന്തായാലും, സ്വന്തം അറിവിന്റെയും ഡിഗ്രിയുടെയും പേരിൽ ഊറ്റം കൊള്ളുന്ന ഒരുത്തന്‌ തീരെയും ഭൂഷണമല്ല. അതു മാത്രമല്ല അതയാളുടെ അല്പത്തരത്തെ വിളിച്ചറിയിക്കുന്നു.

ജനകീയ ഡോക്ടർ എന്ന ഗ്രൂപ്പ് പൊതു ജനത്തിന്‌ എന്തെങ്കിലും നല്ലതു ചെയ്യുകയും അറിവ്‌ പങ്കു വയ്ക്കുകയും ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ഇതു വരെ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ മനസ്സിലാവുന്നു, ഇത് ഒരേ തൊഴിൽ ചെയ്യുന്ന ഇതു പോലെയുള്ള (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല) കുറേ പ്രൊഫഷണലുകൾക്ക് മറ്റുള്ളവരെ കൂക്കി വിളിക്കാനും, ഏകപക്ഷീയമായ ധാർഷ്ട്യപ്രകടനങ്ങൾ നടത്തി സ്വന്തം അഹമ്മതിയുടെ പാരമ്യത്തിൽ ഉന്മത്തരായി പ്രകടനം നടത്താനുമുള്ള ഒരു അവനവൻ കളരിയാണെന്ന്. അതിലെ ചില ഡോക്ടേഴ്സിനെയെങ്കിലും എനിക്ക് അറിയാം. അവരുടെ വ്യക്തിത്വം ആകർഷിച്ചിട്ടുമുണ്ട്. പക്ഷേ പ്രിയ സുഹൃത്തുക്കളേ പറയാതെ വയ്യ, ഇത്തരം വ്യക്തികൾ നിങ്ങളെ ഒന്നടങ്കം കരി വാരിത്തേയ്ക്കുകയാണ്‌.

ഒരു രോഗിയോ, ഡോക്ടറോ അല്ലാത്ത ഞാനൊക്കെ അവിടെ അംഗമായിരുന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും സ്വകാര്യലാഭേച്ഛ ലക്ഷ്യം വച്ചല്ലായിരുന്നു. അതൊക്കെ പോകട്ടെ, ലക്ഷങ്ങളുടെ കൃഷിയിടമായ ഹൃദയചികിത്സാരംഗത്ത് ഒരു ജ്ഞാനവൃദ്ധന്റെ സൗജന്യസേവനത്തിനെ പുച്ഛിക്കുന്നതിലൂടെ ഈ മഹാന്മാരുടെ ഏക ലക്ഷ്യം, തങ്ങളുടെ വരുമാനത്തിന്‌ ഇത്തരം ചികിത്സകർ മൂലം ഉണ്ടായേക്കാവുന്ന ഇടിവ്‌ ഓർത്തുള്ള ഭയം മാത്രമാണ്‌. ജുഗുപ്സാവഹമായ മനോനിലയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ...

നിങ്ങൾ ഒന്നു മനസ്സിലാക്കുക, ലോകത്ത് ഒരു ആയുർവ്വേദ ആശുപത്രിയിലും രോഗിയെ പ്രവേശിപ്പിക്കുമ്പോൾ "രോഗിക്ക് എന്തു വന്നാലും ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല, എന്തു സംഭവിച്ചാലും ആശുപത്രി ഫീസ്‌ മുഴുവൻ അടച്ചോണം" എന്ന് രോഗിയുടെ ബന്ധുക്കളെ കൊണ്ട് എഴുതി ഒപ്പിട്ടു വാങ്ങാറില്ല. അതു ചെയ്യുന്ന ഒരേയൊരു വിഭാഗം നിങ്ങൾ ആധുനിക ചികിത്സകരുടെ അറവുശാലകളിൽ മാത്രമാണ്‌. എന്താണതിനർത്ഥം? നിങ്ങളിൽ ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ കഴിവിലോ, അറിവിലോ, തങ്ങൾ കൊടുക്കുന്ന മരുന്നിലോ ആത്മവിശ്വാസം ഇല്ലെന്നതല്ലേ? അതേ സമയം രോഗി തിരിച്ച് നിങ്ങളോട്‌ ഒപ്പിട്ടു തരാൻ ആവശ്യപ്പെടുന്നുവെന്നു വയ്ക്കുക,‘നിങ്ങൾ തരുന്ന മരുന്നിന്‌ എന്തെങ്കിലും സൈഡ്‌ ഇഫക്ട് ഉണ്ടായാൽ അത് നിങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കും എന്ന് എഴുതി ഒപ്പിട്ടു തരാൻ ധൈര്യമുള്ള എത്ര ഡോക്ടർമാർ നിങ്ങളുടെ കൂട്ടത്തിലുണ്ട്?

തങ്ങൾക്കറിവില്ലാത്തതെല്ലാം അസത്യമെന്ന ചിന്താഗതി പമ്പര വിഡ്ഢികൾക്കു മാത്രം ഭൂഷണമായിട്ടുള്ളതാണ്‌. നിങ്ങൾ പഠിച്ചിട്ടില്ലെന്നു കരുതി ആയുർവ്വേദമെന്ന മഹാശാസ്ത്രം മൂല്യമില്ലാത്തതാവുന്നില്ല. അതിന്റെ പ്രയോക്താക്കളോ, ഗുണഭോക്താക്കളോ ആയവർ ധാരാളമുണ്ട്. ഇനിയും ഉണ്ടാവുക തന്നെ ചെയ്യും. അതു നിങ്ങൾക്കറിയില്ലെന്നു കരുതി അതിനെ പുച്ഛിക്കുകയും, അപഹസിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസമുള്ള മാന്യനായ ഒരു വ്യക്തിക്കോ, പ്രൊഫഷണലിനോ, വിദ്യാർത്ഥിക്കോ ചേർന്ന സംസ്കാരമല്ല.

ഞാൻ പ്രാർത്ഥിക്കുന്നു, അയാളെ പോലെയുള്ള ഡോക്ടർമാരെ ജീവിതത്തിൽ ഒരു കാലത്തും കണ്ടുമുട്ടാൻ ഇടവരരുതേയെന്ന്‌... ഡോക്ടർമാർക്കും കുറച്ചു മനഃസ്സാക്ഷിയൊക്കെ ആവാം... മനഃസ്സാക്ഷിയുള്ള ഡോക്ടർക്ക് മരുന്നുകമ്പനികൾ കമ്മീഷനിൽ കുറവൊന്നും വരുത്തില്ല.

No comments: